Friday, August 28, 2009

ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനും കോട്ടയം ടെക്നോ പാര്‍ക്കും..

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംഭവിച്ചതാണ്.. ശംഖുമുഖത്ത് പോയി വൈകുന്നേരങ്ങളില്‍ കാറ്റും കൊണ്ടിരിക്കുക എന്നൊരു ദുശീലം എനിക്കുണ്ട്.. പതിവ് പോലൊരു വെള്ളിയാഴ്ചയില്‍ ഞാനും ഭായിയും കൂടെ കാറ്റും കൊണ്ട് ബൈപ്പാസ്സിലൂടെ കഴക്കൂട്ടത്തോട്ടു വരികയാരുന്നു. ബി6 നു മുമ്പില്‍ എത്തിയപ്പോള്‍ ഒരു ആശങ്ക.. ഇവിടുന്നു ഭക്ഷണം കഴിച്ചാലോ? ഞങ്ങള്‍ അവിടെ കയറി. അപ്പോള്‍ സമയം ഏതാണ്ടൊരു 8.30 - 8.45 ഒക്കെ ആയിട്ടുണ്ട്‌.. വെയിറ്റര്‍ ഓര്‍ഡര്‍  എടുക്കാന്‍ വന്നപ്പോള്‍ സാധാരണ എന്ന പോലെ രണ്ടെണ്ണം വീതം ഓര്‍ഡര്‍ ചെയ്തു.. ക്വയറ്റ് നാച്ചുറല്‍...


പിന്നെ ഞങ്ങള്‍ ആകാശത്തിന് കീഴെ ഉള്ള പലതിനേം കുറിച്ച് സംസാരിച്ചു സംസാരിച്ചു അങ്ങിരുന്നു പോയി..

ഒരു ആറേഴു പെഗ്ഗ് വരെ എന്നീത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.. പിന്നെ എന്‍റെ റിലെ പോയോന്നൊരു സംശയം..


അങ്ങനെ ഞങ്ങള്‍ സംസാരിചിരുന്നതിന്റെ ഏതോ ഒരു ഘട്ടത്തില്‍ അവിടുത്തെ പയ്യന്‍ വന്നു പറഞ്ഞു..

" സര്‍, ഒന്നര ആയി.."

ഞാന്‍ : " അതിനെന്നാ ഒന്നര കൂടെ പോരട്ടെ.. അല്ലെ ഭായീ ?"

ഭായി:  " ഇപ്പൊ തന്നെ നമ്മള് പത്തിന് മേലെ ആയി.. സാരമില്ല.. ഒന്നര കൂടെ പോരട്ടെ.."

പയ്യന്‍: " അതല്ല സാര്‍.. സമയം ഒന്നര ആയി.. ബാര്‍ അടയ്ക്കണം.."

ഭായി: " അപ്പോള്‍ ഞങ്ങള്‍ ഇറങ്ങി തരനമായിരിക്കും അല്ലെ? ശരി.. ബില്ല് പോരട്ടെ.. പിന്നെ രണ്ടു ബിയറ് ഒരു കവറില്‍ ഇട്ടു കൊണ്ട് പോരെ.."

ഞാന്‍ " " എന്തിനാ ഭായീ ബിയറ്? " " ഒരു പൈന്റ് പറഞ്ഞാല്‍ പോരെ?"

ഭായി: " പൈന്റ് നമ്മള്‍ക്ക് വേറെ പറയാം.. ബിയറ് വണ്ടിയേല്‍ ഇരുന്നു അടിക്കാനാ.."

അങ്ങനെ ബില്ലും ബിയറും വന്നു...

ഭായീടെ ചേച്ചി നാലാഞ്ചിറയില്‍ താമസിക്കുന്നുണ്ട്.. ചേച്ചി അവിടെ ഒരു സ്കൂളില്‍ ടീച്ചറും അളിയന്‍ KSEBഇല്‍ എഞ്ജിനീയറും ആണ്.. അവര് അവിടെ മാനം മര്യാദ ആയിട്ട് താമസിക്കുന്നു...അവരൊക്കെ കൊല്ലത്തുള്ള അളിയന്റെ വീട്ടില്‍ പോയെക്കുവായത് കൊണ്ട് ഞങ്ങള്‍ അവിടെ കൂടാന്‍ ആയിട്ട് നേരെ അങ്ങോട്ട്‌ വെച്ച് പിടിച്ചു..

ശ്രീകാര്യം ആയപ്പോള്‍ തന്നെ ബിയറ് കാലി ആയി..
അപ്പോള്‍ ഭായീടെ തലയില്‍ പുതിയ ഒരു ആശയം മുളച്ചു " നമ്മുക്ക് എന്‍റെ വീട്ടിലോട്ടു പോയാലോ? "" അങ്ങോട്ടല്ലേ നമ്മള്‍ ഇപ്പൊ പോകുന്നെ?"

" അതല്ല കോഴിക്കൊട്ടോട്ടു.."

ഞാന്‍ : " രാത്രിയിലോ? എങ്ങനെ? "

ഭായി: " ബൈക്കില് ..ഇപ്പൊ വെച്ച് പിടിച്ചാല്‍ നാളെ ഒരു 10.00 - 10.30 ഒക്കെ ആവുമ്പോള്‍ അങ്ങ് എത്തും ."

ഞാന്‍: " വണ്ടി നിര്‍ത്തെടാ.. "

ഭായി: " ???"

ഞാന്‍ :" കോഴിക്കൊട്ടോട്ടല്ലേ? കുറെ ദൂരം ഞാന്‍ ഓടിക്കാം"

" നീയോ? "

" അതെന്നാ ഞാന്‍ ഓടിച്ചാല്‍ അവിടെ എത്തത്തില്ലേ? "

"അതിനു നിന്റെ റിലേ പോയി കിടക്കുവല്ലേ?"

" കൂടെ ഉള്ള നിനക്കും റിലേ ഇല്ലല്ലോ.. കൊംപ്ളിമെന്‍റ് ആയിക്കോളും.. "

" ശരി.."

" .."

അങ്ങനെ വണ്ടി തിരിച്ചു..

കഴക്കൂട്ടത്തു എത്തി NH-47 ഇലൂടെ വെച്ച് അനത്തി.. കണിയാപുരതുള്ള ഒരു പമ്പില്‍ നിന്നും ഫുള്‍ ടാങ്ക് എണ്ണയും അടിച്ചു..പിറകില്‍ ഇരുന്നു ഭായി ഇടയ്ക്ക് സ്പീഡ് കുറയ്ക്കടാ.. എന്ന് പറയുന്നുണ്ടായിരുന്നു...

ആര് കേള്‍ക്കാന്‍..

കൊല്ലം ടൌണില്‍ എത്തി ഏതോ ഒരു റൌണ്ടാന തിരിഞ്ഞു പിന്നേം കത്തിച്ചു വിട്ടു..

കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഒരു ബോര്‍ഡ്‌.. " വെല്‍ക്കം റ്റു ആറ്റിങ്ങല്‍ "

ഈശ്വരാ..

റൌണ്ടാന കറങ്ങി വന്ന വഴിയെ തിരിച്ചു പോന്നതാണ്..

പിന്നേം ഞാന്‍ വണ്ടി തിരിച്ചു " ഇനി നമ്മള്‍ കോഴിക്കോട്ടു എത്തീട്ടെ നിര്‍ത്ത്തൊല്ല് കേട്ടോ.. ഇടയ്ക്ക് കട്ടന്‍ കാപ്പി സിഗരട്ട് എന്നൊന്നും പറഞ്ഞെക്കല്ല്.. "

വര്‍ക്കല ആയപ്പോള്‍ എനിക്ക് മടുത്തു..

" ഇനി ഭായി കുറച്ചു ദൂരം ഓടിക്ക്‌.."

"അങ്ങനെ ആയിക്കോട്ടെ.. ശരി മുതലാളീ.."

" സ്പീഡ് പോരല്ലോ ഭായീ"

" 70 - 80 അല്ലെ .. ഇത് മതി.."

"പോര.. " ഞാന്‍ ബാക്ക് സീറ്റില്‍ ഇരുന്നു ആക്സിലറേറ്റര്‍ കൊടുക്കാന്‍ നോക്കി..

ഭായി എന്‍റെ കയ്യ് തട്ടി മാറ്റി..

അങ്ങനെ കുറച്ചു ദൂരം പോയി.. അതാ ഒരുത്തന്‍ കൈ കാണിക്കുന്നു... സൈഡ് ഇല് ഒരു വെള്ള ടവേര.. മുകളില്‍  നീല , ചുവപ്പ് നിറങ്ങളിലുള്ള ലൈറ്റ്‌ ഒക്കെ ആയിട്ട്...

ഭായി വണ്ടി നിര്‍ത്തി.. അവരോടു പോയി ഡീല്‍ ചെയ്യുന്നു.. ഞാന്‍ ബൈക്കില്‍ ഇരുന്നു ബോര്‍ അടിച്ചു..

ഒരു സിഗരട്ട് കത്തിച്ചാലോ? വേണ്ടാ.. ഏമാന്മാര്‍ ഒക്കെ നോക്കി നിക്കുവല്ലേ?

ഭായി വളരെ ടീസന്‍റ് ആയി അവരോടു ഏതാണ്ടൊക്കെയോ പറയുന്നു.. ഏതാണ്ട് പേപ്പര്‍ ഒക്കെ കാണിക്കുന്നു...

എന്‍റെ ക്ഷമ കേട്ട്... " ഭായീ ഞാന്‍ ഇടപെടണോ?"

ഒരു ഏമാന്‍ ഭായിയോട് " പാമ്പിനേം കൊണ്ട് എവിടെ പോവാടാ??"

ഞാന്‍ : " പാമ്പോ? സൂക്ഷിച്ചു സംസാരിക്കണം മിസ്റ്റര്‍ "

രണ്ടിനേം പൊക്കിയെടുത്തു അവന്മാരുടെ വണ്ടിയേല്‍ ഇടാന്‍ അധികം താമസം ഉണ്ടായില്ല..
" ഞങ്ങളെ ഹോസ്പിട്ടളിലോട്ടു കൊണ്ടുപോകുന്നില്ലേ? മദ്യപിചോന്നു പരിശോധിക്കാന്‍??"
" എന്തിനാ?? മദ്യത്തില്‍ എത്ര അളവ് രക്തം ഉണ്ടെന്നു അറിയാനാണോ?"
അങ്ങനെ ഞങ്ങളെ ഹൈവേ പോലീസിലെ ഏമാന്മാര്‍ ചാത്തന്നൂര്‍ സ്റ്റേഷന്‍ ഇല്‍ കൊണ്ട് ചെന്നാക്കി തിരിച്ചു പോന്നു..അവിടെ നൈറ്റ്‌ ദ്യുട്ടിക്കു ഉള്ള ഏമാന്മാര്‍ എല്ലാം ഫുള്‍ അണ്‍ഫിറ്റ് ..റൈറ്റര്‍ സാര്‍ ചാര്‍ജ് ഷീറ്റ് എഴുതി ഉണ്ടാക്കാന്‍ തുടങ്ങി..വകുപ്പുകള്‍ പലതാണ്."
മദ്യപിച്ചു വാഹനം ഓടിക്കല്‍, പൊതുജനത്തിന് ശല്യം ഉണ്ടാക്കല്‍, പോലിസിനെ ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍.. " അങ്ങനെ പലതും..അഡ്രസ്‌ നു വേണ്ടി ഭായീടെ ലിസ്സിന്‍സ് മേടിച്ചു.. അതിലെ അഡ്രസ്‌ ഭായി പണ്ട് വാടകയ്ക്ക് താമസിച്ച ഏതോ സ്ഥലത്തെ ആണ്.. വണ്ടി വേറെ ആരുടെയോ പേരിലും..
റൈറ്റര്‍ ഏമാന്‍ ബുദ്ധി ഉള്ള ആളായിരുന്നു... ഞാന്‍ വ്യാജ അഡ്രസ്‌ നല്‍കിയാലോ എന്ന് ഭയന്ന് പുള്ളിക്കാരന്‍ എന്‍റെ ടെടില്സ് ഒക്കെ സൂത്രത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചു.."എവിടെയാ താമസിക്കുന്നെ? "
" ടെക്നോ പാര്‍ക്കിന്‍റെ അടുത്താണ്.."
"നാട് എവിടെയാ?"
"കോട്ടയം.."
" വീട്ടു പേര്?"
 "വാഴവേലില്‍.."
"അച്ഛന്‍റെ പേര്.? "
" രവീന്ദ്രന്‍ നായര്‍.." ഇതൊക്കെ പലപ്പോഴായിട്ടാണ് പുള്ളി ചോടിച്ചത്‌..ഒടുവില്‍ ചാര്‍ജ് ഷീറ്റ് തയ്യാറായി..ഭായീടെത് പഴയ അഡ്രസ്‌ ആണ് എഴുതി വെചേക്കുന്നത്..
എന്‍റെ അഡ്രസ്‌ " കോട്ടയം ടെക്നോ പാര്‍ക്കിനു സമീപം താമസിക്കുന്ന വാഴവേലില്‍ രവീന്ദ്രന്‍ നായര്‍ മകന്‍ രജീഷ് "... ദൈവമേ..സാര്‍ എന്നെക്കാള്‍ പിമ്പിരി ആണല്ലേ.. മിണ്ടണ്ട..നേരം വെളുതപ്പോലെയ്ക്കും വിവേകും വിനു ചേട്ടനും കൂടെ വന്നു ഞങ്ങളെ ജാമ്യത്തില്‍ ഇറക്കി..
ഇതൊന്നും അറിയാതെ , രാത്രിയില്‍ ഭായി വിളിച്ചു പറഞ്ഞതനുസരിച്ച് ഭായീടെ ചേട്ടന്‍ അവിടെ രാവിലെ തന്നെ പോയി ഇറച്ചി ഒക്കെ മേടിച്ച്, കുപ്പി ഒക്കെ സംഘടിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു..പുള്ളിയെ പേടിച്ചു ഞങ്ങള്‍ കുറെ കാലത്തേയ്ക്ക് ആ വഴി പോയിട്ടില്ല...

Monday, August 24, 2009

ജാക്ക് ഡാനിയേല്‍സ്....

അപ്രാവശ്യം നാട്ടില്‍ വന്നിറങ്ങിയത് നെടുംബാശ്ശേരിയിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ആണ്.. ഞാന്‍ ആദ്യമായിട്ടാണ് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ വന്നു ഇറങ്ങുന്നത്.. ഡൊമസ്റ്റിക്കിലെ പോലെ അല്ല.. ദേണ്ടെ ഡ്യൂട്ടി പൈഡ് ഷോപ്പുകള്‍.. ജോണി വാക്കെറും ഷിവാസ് റീഗലും ജാക്ക് ഡാനിയേലും എല്ലാം ഇങ്ങനെ നിരത്തി നിരത്തി വെച്ചേക്കുന്നു.. ഞാന്‍ ആണേല്‍ ഈ ജാക്ക് ഡാനീയേല് അടിച്ചിട്ടുമില്ല.. എനിക്കാകെ ഉള്ളില്‍ ഒരു ഒരു ഇത്. ഇപ്പോള്‍ തന്നെ അത് മേടിക്കണം.. ഞാന്‍ ഡ്യൂട്ടി പൈഡ് ഷോപ്പിന്‍റെ അടുത്തേയ്ക്ക് നീങ്ങി..
അല്ല ഇതും മേടിച്ചോണ്ട് വീട്ടിലോട്ടു പോയിട്ട് എന്തിനാ.. ഒരാഴ്ച്ചയെ അവധി ഉള്ളൂ..
നാട്ടില്‍ ആണേല്‍ കമ്പനി ആരും ഇല്ല.. അവധിക്കിടയില്‍ വേറെ അജണ്ട ഒന്നും തന്നെ ഇല്ല.. ഫുള്‍ ടൈം വീട്ടില്‍ തീറ്റ, ഉറക്കം.. അത്ര തന്നെ..അപ്പോള്‍ പിന്നെ ഞാന്‍ ഇതും മേടിച്ചു വീട്ടിലോട്ടു ചെന്നാല്‍ ഇതു ചെയ്യാനാണ്..
അല്ലേല്‍ മേടിച്ചു വീട്ടില്‍ കൊണ്ട് വെച്ച് ഒതുക്കത്തില്‍ അങ്ങ് പിടിപ്പിചാലോ?
ശരിയാകുമോ?
വീട്ടില്‍ ആരെങ്കിലും കണ്ടാല്.. ഈശ്വരാ..അല്ലേല്‍ ആര് കാണാനാ? എന്‍റെ മുറീലോട്ടു ആരും അങ്ങനെ വരാറില്ലല്ലോ...
ഇനി എങ്ങാനും വന്നാലോ?
മേടിച്ചേക്കാം അല്ലെ? അത് വേണോ? പുലിവാലായാലോ?
അല്ലേല്‍ പിന്നെ ഇത് അടിക്കാന്‍ വേണ്ടി ഇത് കൊണ്ട് തിരുവനന്തപുരത്ത് പോകണം.. അവന്മാരുടെ അടുത്ത്..അത് നടക്കുമോ?
നടന്നില്ലെല്ലോ?
അല്ലേല്‍ പിന്നെ തിരിച്ചു പോകുമ്പോള്‍ മേടിച്ചോണ്ട് പോകണം..
അതിനു തിരിച്ചു ടോമെസ്ടിക്കില്‍ നിന്നും ആണെല്ലോ ടിക്കറ്റ്‌.. എങ്ങനെ വാങ്ങാനാ?കലിപ്പ്.. ടെസ്പ്‌..
അല്ലേല്‍ തിരിച്ചു ചെന്നിട്ടു മുംബൈയില് നിന്നും വാങ്ങി അടിക്കാം.. അല്ലാതെ എന്ത് ചെയ്യും...അപ്പോളാണ് എനിക്ക് ബോധം വീണത്‌..ഞാന്‍ ഓരോന്ന് ആലോചിച്ചു നടന്നു അറൈവല്‍ ഗേറ്റിന്റെ വെളിയില് എത്തി. ലെഗ്ഗേജ് കളക്‍ട് ചെയ്യാന്‍ മറന്നു...ഇനി എന്ത് ചെയ്യും..ഞാന്‍ തിരിച്ചു നടന്നു..അവിടെ ഒരു സാറ് എന്നെ തടഞ്ഞു നിര്‍ത്തി.. " എങ്ങോട്ടാ?? "അത് പിന്നെ ലെഗ്ഗേജ് .. ഞാന്‍ പോക്കറ്റില്‍ കിടന്ന ബോര്‍ഡിംഗ് പാസ്‌ കാണിച്ചു..ആ സാറ് അകത്തോട്ടു പോകാന്‍ അനുവദിച്ചു..അവിടെ പിന്നേം വേറെ കുറെ സാറുമ്മാര്... അതില്‍ ഒരു സാറിന് മലയാളം അറിയാന്‍ മേലാ..ഒരു വിധത്തില്‍ എല്ലാരേം ഡീല്‍ ചെയ്തു അകത്തു എത്തി.. ലെഗ്ഗേജ് എടുത്തോണ്ട് പോന്നു..പിന്നെ ജീവിതത്തില്‍ ഒരിക്കലും എയര്‍പോര്‍ട്ടില്‍ നിന്നും ലെഗ്ഗേജ് കളക്‍ട് ചെയ്യാന്‍ ഞാന്‍ മറന്നിട്ടില്ല...